ഇന്നും പേറുന്ന അപമാനഭാരം, പക്ഷേ…


Thamasoma News Desk

‘ഇല്ല, ഞാനങ്ങനെ പറഞ്ഞിട്ടില്ല, എങ്കിലും ചെയ്യാത്ത തെറ്റിനുള്ള ഈ അപമാനം ഞാന്‍ സഹിച്ചു കൊള്ളാം, കാരണം കലാഭവന്‍ മണിച്ചേട്ടന്‍ ഇനിയും ഇതിന്റെ പേരില്‍ അപമാനിക്കപ്പെടരുത്,’ വരികള്‍ക്കിടയിലൂടെ ദിവ്യാ ഉണ്ണി ഈ സമൂഹത്തോടു പറഞ്ഞ വാക്കുകളാണിത്. കറുത്ത നിറമുള്ള കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കാന്‍ ദിവ്യ ഉണ്ണി തയ്യാറായില്ല എന്നത് ആരു പടച്ചുവിട്ട കിംവദന്തിയാണെന്ന് അറിയില്ല. അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളുമറിയില്ല. എങ്കിലും ഇതുമൂലം അപമാനിക്കപ്പെടുന്നത് കലാഭവന്‍ മണി തന്നെയാണ് എന്ന് ഇവര്‍ അറിയാതെ പോകുന്നതെന്ത്? ദിവ്യാ ഉണ്ണി ചോദിക്കുന്നു.

സിനിമാ ജീവിതത്തില്‍ ശ്രദ്ധേയമായ കാല്‍വയ്പ്പുകള്‍ ആരംഭിച്ച അവസരത്തിലാണ് ദിവ്യാ ഉണ്ണി എന്ന നടിക്കുമേല്‍ ആ അപവാദം വന്നുഭവിച്ചത്. കലാഭവന്‍ മണി നായകനായ സിനിമയിലേക്ക് നായികയായി അഭിനയിക്കാന്‍ വിളിച്ചിട്ടും ദിവ്യാ ഉണ്ണി അതു നിഷേധിച്ചുവെന്നും മണിയുടെ കറുത്ത നിറമാണ് അതിനു കാരണമെന്നുമായിരുന്നു പ്രചരിപ്പിച്ചിരുന്നത്. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയിലും ഈ സീന്‍ ഉണ്ട്. നിറത്തിന്റെ പേരില്‍ തന്റെ കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ച നായികയ്ക്ക് തെലുങ്കില്‍ അവസരങ്ങള്‍ നല്‍കിയതായി വിനയന്‍ ഈ ചിത്രത്തില്‍ പറയുന്നു.

കലാഭവന്‍ മണിയും താനുമായി നല്ലൊരു ബന്ധമുണ്ടായിരുന്നുവെന്നും നിരവധി ചിത്രങ്ങളില്‍ തങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു. ഇങ്ങനെയൊരു കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. പറയുകയുമില്ല. എങ്കിലും ഈ കിംവദന്തി മറുപടി അര്‍ഹിക്കുന്നതാണെന്ന് ഇന്നേവരെ തോന്നിയിട്ടുമില്ല. ആരാണ് ഇത്തരത്തിലൊരു കള്ളം പ്രചരിപ്പിച്ചതെന്നും എനിക്കറിയില്ല. ആര് എന്തിനുവേണ്ടി പ്രചരിപ്പിച്ചതാണെങ്കിലും ഇതിനെതിരെ പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, ഇത്രയും നാളുകള്‍ക്കു ശേഷം ഇത്തരം വാര്‍ത്തകള്‍ പറയുന്നതു പോലും മണിച്ചേട്ടനോടുള്ള അനാദരവായിട്ടാണ് ഞാന്‍ കാണുന്നത്,’ ദിവ്യാ ഉണ്ണി പറയുന്നു.

കലാഭവന്‍ മണിയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ട ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദിവ്യ ഉണ്ണി അന്തരിച്ച കലാകാരനുമായി തനിക്കുണ്ടായിരുന്ന ക്രിയാത്മകവും സഹകരണപരവുമായ ബന്ധത്തിന് ഊന്നല്‍ നല്‍കി.

കറുത്തവരോ വെളുത്തവരോ എന്നതല്ല, പറയുന്നത് സത്യവും നീതിക്കു നിരക്കുന്നതുമാണോ എന്നതാണ് പ്രധാനം. കലാഭവന്‍ മണിയെയും ദിവ്യാ ഉണ്ണിയെയും ബന്ധപ്പെടുത്തി ആരാണ് ഈ വാര്‍ത്ത ഉണ്ടാക്കിയതെന്ന് അറിയില്ല. അവരുടെ ഉദ്ദേശം എന്താണ് എന്നും. ഇന്നും ദിവ്യാ ഉണ്ണിയെക്കുറിച്ചു പറയുമ്പോഴെല്ലാം മലയാളികള്‍ ഈ അപവാദവും കൂടി ചേര്‍ത്താണ് പറയുക. ഇതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇന്നേവരെ ഈ നടി തയ്യാറായതുമില്ല. അതിനാല്‍, അവര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മലയാളികള്‍ ഉറപ്പിക്കുകയായിരുന്നു. വിനയന്റെ ചിത്രത്തിലും ഇത്തരം പരാമര്‍ശമുണ്ടായതോടെ ഈ അപമാനഭാരം ദിവ്യാ ഉണ്ണിയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

………………………………………………………………………………

തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.


ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170


Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772


ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.


–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–


……………………………………………………………………….


തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47


മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു