ആ കുഞ്ഞിനെ കണ്ടപ്പോഴെന്തേ സുരേഷ് ഗോപിയിലെ പുത്ര വാത്സല്യം വഴിഞ്ഞൊഴുകിയില്ല??

Jess Varkey Thuruthel & Zachariah

സൂപ്പര്‍ സ്റ്റാറായി സിനിമകളില്‍ നിറഞ്ഞുവെങ്കിലും മലയാളികളുടെ മനസില്‍ സുരേഷ് ഗോപി കയറിപ്പറ്റാനുള്ള കാരണം ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പരിപാടിയിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ആയിരുന്നു. ആ പ്രോഗ്രാമുകളിലൂടെ അദ്ദേഹത്തെ അറിഞ്ഞ പലരും ചിന്തിച്ചത് സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന ഒരാളെപ്പോലും അദ്ദേഹം കൈവിടില്ല എന്നായിരുന്നു. മനുഷ്യരുടെ സഹനങ്ങളോട് ഇത്രയേറെ അലിവും വാത്സല്യവുമുള്ള ഈ മനുഷ്യനെങ്ങനെ തീവ്രമത നിലപാടുകളുള്ള ഒരു പാര്‍ട്ടിയില്‍ ചെന്നു ചേര്‍ന്നു എന്നത് ഏവരും ചിന്തിച്ചിരിക്കണം. ഒന്നര വയസുള്ള, രോഗിയായ തന്റെ കുഞ്ഞിനെയുമെടുത്ത് സഹായാഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയുടെ അടുക്കലേക്കു പോയ ആ അമ്മയെയും മുന്നോട്ടു നയിച്ചത് സുരേഷ് ഗോപി ഒരിക്കലും കൈവിടില്ലെന്ന അടിയുറച്ച വിശ്വാസമായിരുന്നിരിക്കണം.

തൃശൂര്‍ നിയോജക മണ്ഡലത്തിലെ ഗുരുവായൂരില്‍ വളരെ കേമമായ രീതിയിലാണ് സുരേഷ് ഗോപി സദ്യ നടത്തിയത്. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി അന്നദാനം നടത്തി ദൈവത്തെ പ്രീതിപ്പെടുത്തുന്നു. ആ സദസിലേക്ക് ഒരമ്മ കടന്നുവന്നു. കോയമ്പത്തൂരില്‍ താമസമാക്കിയ ആ മലയാളി യുവതി തന്റെ രോഗിയായ മകനു വേണ്ടിയാണ് സുരേഷ് ഗോപിയെ കാണാനെത്തിയത്. ആവശ്യം, ഈ മഹാദുരിത കാലം താണ്ടാന്‍ എന്തെങ്കിലും സഹായം വേണം.

കാരുണ്യത്തിന്റെ നിറകുടമെന്നും അപേക്ഷിച്ചെത്തുന്നവരെ ഉപേക്ഷിക്കാത്തവനെന്നും ഇവിടെയുള്ള മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തിയ കാരുണ്യത്തിന്റെ മിശിഹാ എന്നു സ്വയം വിശേഷിപ്പിക്കുന്ന സുരേഷ് ഗോപി തന്നെ കൈവിടില്ലെന്ന് ആ അമ്മ വിശ്വസിച്ചിരിക്കണം. അപൂര്‍വ്വ രോഗം ബാധിച്ച മകന് എന്തെങ്കിലും സഹായം കിട്ടാതിരിക്കില്ലെന്ന് അവര്‍ അടിയുറച്ചു വിശ്വസിച്ചു. സുരേഷ് ഗോപിയെ സമീപിച്ച് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചു.

”ആ ഗോവിന്ദന്‍ മാഷോട് പോയി ചോദിക്ക് ” എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആ കുഞ്ഞിനോട് യാതൊരു കാരുണ്യവും കാണിക്കാതെ അയാള്‍ അയാളുടെ പാടു നോക്കി പോയി. തന്നെയും കുഞ്ഞിനെയും അയാള്‍ കളിയാക്കിയതാണ് എന്നു തിരിച്ചറിയാന്‍ പോലും ആ അമ്മയ്ക്കു സാധിച്ചില്ല.

അവര് അന്താളിപ്പോടെ പന്തലിലൂടെ തിരികെ നടന്നു വരവേ കൂട്ടം കൂടി നിന്ന ബിജെപിക്കാര്‍ അവരോടു ചോദിച്ചു…

”എന്തായീ സാറിനെ കണ്ടോ..??

”ഓ കണ്ടു സുരേഷ് സാര്‍ പറഞ്ഞത് ഗോവിന്ദന്‍ മാഷോട് ചോദിക്കാനാണ്.. ആരാ ഈ ഗോവിന്ദന്‍ മാഷ്..! ”

അത് കേട്ട് കൂടി നിന്ന ബിജെപിക്കാര്‍ ചിരിക്കുന്നു..

ആ സ്ത്രീ അപ്പോഴും നിഷ്‌കളങ്കമായ മുഖഭാവത്തോടെ എന്താണ് കാര്യമെന്ന് മനസിലാകാതെ കുഞ്ഞിനെയും പിടിച്ചു കൊണ്ട് അവരുടെ മുഖത്തു നോക്കി നില്‍ക്കുന്നു…

സുരേഷ് ഗോപിയുടെ പുത്ര സ്‌നേഹമൊന്നും വഴിഞ്ഞൊഴുകിയില്ല. രോഗിയായ ആ കുഞ്ഞിനോട് കാരുണ്യത്തിന്റെ കണിക പോലും അയാള്‍ കാണിച്ചില്ല. ദൈവത്തെ പ്രീതിപ്പെടുത്താനായി അന്നദാനം നടത്തിയവന് മുന്നില്‍ തൊഴുകൈയുമായി എത്തിയ ഒരു അമ്മയുടേയും കുഞ്ഞിന്റെയും കണ്ണീര്‍ കാണാന്‍ കഴിവില്ലാതെ പോയി. അയാള്‍ നടത്തിയ ദാനധര്‍മ്മങ്ങളെല്ലാം മീഡിയയ്ക്കു മുന്നില്‍ പരസ്യമായിട്ടായിരുന്നു.

ഇത്രയും നെറികെട്ടൊരു മനസിന്റെ ഉടമയാണ് താനെന്ന് സുരേഷ് ഗോപി പരസ്യമായി തെളിയിക്കുകയായിരുന്നു. കോടീശ്വരന്‍ പ്രോഗ്രാം കണ്ട് ഇയാളെ ഒരു മനുഷ്യനായി കണ്ടവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ഇയാള്‍ എന്തിന് വര്‍ഗ്ഗീയ മാത്രം ചീറ്റുന്ന ബി ജെ പിയില്‍ ചെന്നു ചേര്‍ന്നു എന്നതിനുള്ള ഉത്തരമാണിത്. ഇത്രയും വൈരാഗ്യബുദ്ധിയുള്ളൊരു നേതാവിന് ബി ജെ പിയിലല്ലാതെ മറ്റ് ഏതു പാര്‍ട്ടിയിലാണ് ചേരാനാവുക! സ്വര്‍ണ്ണ കിരീടമെന്നു വിളമ്പരം ചെയ്ത് പള്ളിക്കു ദാനം ചെയ്ത കിരീടം പോലും ചെമ്പാണത്രെ! കിരീടത്തിലെയല്ല, മറിച്ച് സുരേഷ് ഗോപിയിലെ ചെമ്പാണ് ഇവിടെ മറ നീക്കി പുറത്തു വന്നിരിക്കുന്നത്.

 

………………………………………………………………………………………


തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?

 

തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.

 

ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170

 

Name of the account holder : Jessy T. V

Bank: The Federal Bank

Branch: Oonnukal

A/C NO: 10 290 100 32 5963

IFSC code: FDRL0001772

 

ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.

 

–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–







.....................................................................................................




തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :

https://whatsapp.com/channel/0029Va8AepO0bIduqnOKHH47

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു