JessVarkey

ലോകാരോഗ്യദിനം കോവിഡാനന്തരലോകം: ചില സമസ്യകള്‍

  കോവിഡ് 19 ന്റെ വകഭേദങ്ങള്‍ മാനവരാശിയുടെ പ്രയാണത്തിനു മുന്നില്‍ ഭീഷണികളുയര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലം ലോകാരോഗ്യദിനം കടന്നുവരന്നത്. ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ‘എക്‌സ് ഇ ‘ എന്ന വൈറസ് വകഭേദവും ഇന്ത്യയിലെത്തിയെന്ന വാര്‍ത്തയുടെ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ‘നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം ‘ എന്ന സന്ദേശമുയര്‍ത്തി ലോകമൊട്ടാകെ ലോകാരോഗ്യദിനം ആചരിക്കുന്നത്. കോവിഡാനന്തരം മനുഷ്യസമൂഹം നേരിടുന്നത് നിരവധി പ്രശ്‌നങ്ങളെയാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമാണ്. രാജ്യങ്ങളുടെ സമ്പദ്ഘടനകളെ…

Read More

കുട്ടിയാകുന്നതൊരു കുട്ടിക്കളിയല്ല

പഴഞ്ചൊല്ലിലും പതിരുണ്ട് ‘ഒന്നേ ഉള്ളെങ്കിലും ഉലക്ക കൊണ്ടടിക്കണം’-കാലാകാലങ്ങളായി കേട്ടു തഴമ്പിച്ച ഇന്നും ഏറെ പ്രചാരത്തോടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പഴഞ്ചൊല്ലാണിത്. അച്ഛനും അമ്മയ്ക്കും ഒരു കുട്ടിയേ ഉള്ളൂവെങ്കിലും കൊഞ്ചിച്ചും ലാളിച്ചും വഷളാക്കാതെ കര്‍ശനമായ ശിക്ഷ നല്‍കി വളര്‍ത്തണം എന്നാണിതിന്റെ സാരം. പണ്ട് വീട്ടിലും സ്‌കൂളിലുമെല്ലാം ചെറിയ തെറ്റുകള്‍ക്കു പോലും ശിക്ഷ ഏറ്റുവാങ്ങിയാണ് ഓരോ കുട്ടിയും തന്റെ ബാല്യം പിന്നിട്ടിരുന്നത്. പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വീട്ടുകാര്‍ക്കു പുറമേ നാട്ടുകാരുടെ കുത്തുവാക്കുകളും കളിയാക്കലും കൂടി സഹിക്കണം. ചില…

Read More

ജനിപ്പിക്കുക എന്നത് മക്കളോടു ക്രൂരത കാണിക്കാനുള്ള ലൈസന്‍സല്ല

കഞ്ചാവു വലി ശീലമാക്കിയ സ്വന്തം മകന്റെ കണ്ണില്‍ മുളകരച്ചു തേച്ച് അവനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്നൊരു അമ്മയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തല്ലിയാലേ നന്നാവൂ എന്നും അമ്മ ചെയ്തത് നൂറു ശതമാനം ശരിയാണെന്നും വാദിക്കുന്നവരുടെ ബാഹുല്യം വല്ലാതെ ഭയപ്പെടുത്തുന്നു.തങ്ങളോടു ക്രൂരത കാണിക്കുന്നവരോട് നിവര്‍ന്നു നിന്നൊന്നു പ്രതികരിക്കാന്‍ പോലും കഴിവില്ലാത്ത മനുഷ്യര്‍ ചെയ്യുന്നൊരു കാര്യമുണ്ട്. ദുര്‍ബലര്‍ക്കുമേല്‍ അതികഠിന മര്‍ദ്ധനമുറകള്‍ അഴിച്ചുവിടുക എന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറയും. ഇനി അങ്ങാടിയില്‍ തോറ്റുപോകുന്നത് അപ്പനോ അമ്മയോ ആണെങ്കിലോ…??…

Read More

വഴിയില്‍ പൊലിയുന്ന ജീവനുകള്‍: കണ്ണില്ലാത്ത നിയമമല്ല, നീതിയാണു നടപ്പാകേണ്ടത്

  -Jessy T V വഴിയരികിലൊരു മനുഷ്യന്‍ മുറിവേറ്റു പിടഞ്ഞുവീണു ചോരയൊഴുകി കിടന്നാലും ഒരാളുപോലും തിരിഞ്ഞുനോക്കാത്ത മനുഷ്യത്വം മരവിച്ച ലോകത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. വീണത് ഞാനോ എന്റെ പ്രിയപ്പെട്ടവരോ എനിക്കു വേണ്ടപ്പെട്ടവരോ അല്ലല്ലോ, പിന്നെന്തിനു ഞാന്‍ പുലിവാലു പിടിക്കണം എന്ന നിലപാടാണ് ഭൂരിഭാഗം മനുഷ്യര്‍ക്കുമുള്ളത്. മരണാസന്നരായി വഴിയില്‍ കിടക്കുന്നവരെ വാരിയെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ വളരെക്കുറച്ചു പേര്‍ മാത്രമേ തയ്യാറാവുകയുള്ളു. കണ്‍മുന്നിലൊരു അപകടം നടന്നിട്ടും വാഹനത്തില്‍ നിന്നൊരു മനുഷ്യന്‍ തെറിച്ചു റോഡരികില്‍ വീണിട്ടും അതു തെല്ലും ഗൗനിക്കാതെ, വീണുകിടക്കുന്ന മനുഷ്യനെയോ…

Read More

എന്റെ മുഖത്തല്ല, നിങ്ങള്‍ ആസിഡ് ഒഴിച്ചത് എന്റെ സ്വപ്നങ്ങളിലായിരുന്നു….

നിങ്ങളുടെ ഹൃദയത്തില്‍ പ്രണയമായിരുന്നില്ല, ആസിഡായിരുന്നു……’ 2014-ല്‍ അന്താരാഷ്ട്ര തലത്തില്‍ ധീരതയ്ക്ക് നല്‍കുന്ന ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് കറേജ് അവാര്‍ഡ് (International Woman of Courage Award) സ്വീകരിച്ച് സദസിനു മുന്നില്‍ ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.തെക്കന്‍ ഡല്‍ഹിയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിതാവ് ഒരു ധനികകുടുംബത്തിലെ പാചകക്കാരനായിരുന്നു. എങ്കിലും ഉള്ളതുകൊണ്ട് അവര്‍ സസന്തോഷം ജീവിച്ചു. അവള്‍ക്ക് അന്ന് പ്രായം 15. അയല്‍പക്കത്ത് അവള്‍ക്ക് നല്ല ഒരു കൂട്ടുകാരിയുണ്ടായിരുന്നു. അവര്‍ ഒരുമിച്ച് പാട്ടുകള്‍ പാടി, നൃത്തംചെയ്തു, ചിത്രങ്ങള്‍ വരച്ചു….

Read More

ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??

ഷാജി കിഴക്കേടത്ത് ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍,…

Read More

കൊച്ചി കോര്‍പ്പറേഷനെ തറ പറ്റിച്ച് ബിജിന്‍ എന്ന ഒറ്റയാന്‍

ബിജിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുട്ടുമടക്കി. കോര്‍പ്പറേഷന്റെ നിയമലംഘനത്തിനെതിരെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ബിജിന്‍ നടത്തിയത്.കൊച്ചി നഗരസഭയുടെ അനുവാദമില്ലാതെ, ചില സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് ഒരൊറ്റ രാത്രി കൊണ്ട് ഒരു റോഡിന്റെ പേരുമാറ്റി. അതിനിപ്പോള്‍ എന്താണു പ്രശ്നമെന്നു നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷേ, അതു ചെയ്യേണ്ടിയിരുന്നത് നിയമപരമായ വഴികളിലൂടെയായിരുന്നു. പാതിരാത്രിയില്‍ പാത്തും പതുങ്ങിയുമായിരുന്നില്ല. ഏകദേശം 15 വര്‍ഷം മുമ്പായിരുന്നു ഈ സംഭവം നടന്നത്. അതിനെതിരെ ബിജിന്‍ ഒറ്റയ്ക്കു പൊരുതി. കോടതികള്‍, നിയമനടപടികള്‍, കോര്‍പ്പറേഷനുകളുമായി ചര്‍ച്ചകള്‍, ഹൈക്കോടതിയില്‍…

Read More

‘ഇല്ല’ എന്നു പറയാനും സ്വീകരിക്കാനും പഠിപ്പിക്കുന്നൊരു സ്‌കൂള്‍ തുടങ്ങണം

 റിട്ടയര്‍ ചെയ്തിട്ട് ഒരു കുഞ്ഞ് സ്‌കൂള്‍ തുടങ്ങണം. ഒറ്റ വാക്ക് മാത്രം പഠിപ്പിക്കുന്ന രണ്ട് സെമസ്റ്ററില്‍ കോഴ്‌സ് തീരുന്ന ഒരു സ്‌കൂള്‍. പറഞ്ഞത് പോലെ ഒറ്റ പാഠ്യഭാഗമേയുണ്ടാവു – ‘നോ’- പറ്റില്ല. നടക്കില്ല. ഇഷ്ടമല്ല. വേണ്ട. നോ! അത് പറയാന്‍ പഠിപ്പിക്കുകയാവും ആദ്യ സെമെസ്റ്ററിലെ ജോലി. അതെങ്ങനെ പറയണം ജീവിതത്തില്‍. ആരോടെല്ലാം. എപ്പോഴെല്ലാം. എന്തിനോടെല്ലാം. പൊരുത്തപ്പെട്ട് പോകാനാകാത്ത, ടോക്‌സിക്ക് ആയ ബന്ധങ്ങളോട് – സുഹൃത്തുക്കളോട്, പങ്കാളികളോട് – വീടുകളോട്, നാടുകളോട്, കാഴ്ചപ്പാടുകളോട്, തുടര്‍ന്ന് വന്ന കക്ഷിരാഷ്ട്രീയത്തോട്, തൊഴിലിനോട്,…

Read More

കെ റെയില്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരുടെ ചെകിട്ടില്‍ തന്നെ വീഴണം ആദ്യ അടി

ജനങ്ങള്‍ക്കു വേണ്ടാത്ത കെ റെയില്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എല്‍ ഡി എഫ് സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും കൈമെയ് മറന്നു പരിശ്രമിക്കുകയാണിപ്പോള്‍. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി അവര്‍ക്കെതിരെ വന്‍പ്രക്ഷോഭമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ട് കേരളത്തെ യുദ്ധക്കളമാക്കിയില്ലായിരുന്നെങ്കില്‍, സില്‍വര്‍ ലൈന്‍-കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാന്‍ ഇന്ന് ഈ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. കാരണം, ഇത്തരം സര്‍വ്വനാശങ്ങള്‍ക്കെതിരെ കൂടിയാണ് അന്ന് ഗാഡ്ഗില്‍ വാളുയര്‍ത്തിയത്. പക്ഷേ, പശ്ചിമഘട്ടം തകര്‍ന്നടിയുമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ…

Read More

ഉണ്ടെന്നോ ഇല്ലെന്നോ ആവണം ഉത്തരം, അമ്മയും പെങ്ങളുമില്ലേടാ എന്ന മറുചോദ്യമാവരുത്‌

എന്നോടൊപ്പം ലൈംഗികത പങ്കിടാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയുന്നിടത്തു തന്നെയാണ് യഥാര്‍ത്ഥ സ്ത്രീ പുരോഗതിയും ഫെമിനിസം ചിന്താഗതിയും കുടികൊള്ളുന്നത്. ഉണ്ടെന്നു പറഞ്ഞാല്‍ മുന്നോട്ടു പോകാനും ഇല്ലെന്നു പറഞ്ഞാല്‍ ആ വിഷയം അവിടെ അവസാനിപ്പിക്കാനും കഴിയുന്നിടത്ത് ആണും വലിയവനായി. ലൈംഗികതയ്ക്കു താല്‍പര്യമുണ്ടോ എന്നു നേരിട്ടു ചോദിച്ചാല്‍ നിനക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങന്മാരും മക്കളുമൊന്നും ഇല്ലേടാ എന്നു ചോദിക്കുന്നിടത്തു തന്നെയാണ് ഏറ്റവും വലിയ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഒളിഞ്ഞിരിക്കുന്നത്. ഉണ്ടെന്നോ ഇല്ലെന്നോ ഒരുത്തരം വളരെ…

Read More