പന്തീരാങ്കാവ്: പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്

Thamasoma News Desk പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും പോലീസ് (Pantheerankavu Police). ‘കോടതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കേസാണിത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തലുകള്‍ യാതൊരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ല,’ പോലീസ് പറഞ്ഞു. കേസില്‍ ഭര്‍ത്താവ് രാഹുല്‍ നിരപരാധിയാണെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞതനുസരിച്ച് രാഹുലിനെതിരെ താന്‍ കള്ളം പറയുകയായിരുന്നുവെന്നും യുവതി യു ട്യൂബിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്നെ രാഹുല്‍ അടിക്കാനുള്ള കാരണം മാട്രിമോണിയലിലൂടെ പരിചയപ്പെട്ട സന്ദീപുമായി…

Read More

പന്തീരാങ്കാവ് സ്ത്രീ പീഡനം: എല്ലാറ്റിനും കാരണം ആ ഫോണ്‍വിളികളെന്ന് യുവതി

Thamasoma News Desk രാഹുലുമായുള്ള വിവാഹത്തിനു ശേഷവും മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ടവരുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ അടിച്ചതെന്നും മാതാപിതാക്കളുടെ ഭീഷണിയെത്തുടര്‍ന്നാണ് അത് സ്ത്രീധനത്തിന്റെ പേരിലാണെന്നു കള്ളം പറഞ്ഞതെന്നും പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസിലെ യുവതി (Pantheerankavu dowry case). യു ട്യൂബില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. 18.29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഭര്‍ത്താവ് രാഹുലിനെതിരെ താന്‍ നടത്തിയതെല്ലാം കള്ള ആരോപണങ്ങളായിരുന്നുവെന്നും മാതാപിതാക്കളും വക്കീലും പറഞ്ഞത് താന്‍ മനസില്ലാ മനസോടെ…

Read More

പന്തീരങ്കാവ് സ്ത്രീപീഢനക്കേസ്: പെണ്‍കുട്ടിക്കുമേല്‍ അവിഹിതം ആരോപിക്കുന്നവരോട്

Jess Varkey Thuruthel വിവാഹം കഴിഞ്ഞയുടന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ശാരീരികമായും മാനസികമായും ഉപദ്രവിച്ചവര്‍ക്കു പറയാനുള്ളത് ആ പെണ്‍കുട്ടിയുടെ അവിഹിത ബന്ധത്തെക്കുറിച്ചാണ് (Pantheerankavu dowry case). എം ടെക് വരെ പഠിച്ച് ജോലി നേടിയ ഒരു പെണ്‍കുട്ടിയെയാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്. ഒടുവില്‍, അവള്‍ക്കു നേരെ ലൈംഗിക അപവാദവും! അതോടെ, പെണ്ണിനെ സദാചാരം പഠിപ്പിക്കാനായി സകലരും വാളുമൂരിപ്പിടിച്ച് രംഗത്തെത്തിയിരിക്കുന്നു. പന്തീരാങ്കാവ് പോലീസ് പറഞ്ഞതിന്റെ ആവര്‍ത്തനം. ഇതെല്ലാം വിവാഹ ജീവിതത്തില്‍ പതിവല്ലേ. പെണ്ണ് വഴിപിഴച്ചു പോയാല്‍ പിന്നെ എന്തു ചെയ്യണം…

Read More