Header Ads

മുത്തലാഖ് ഇനി ശിക്ഷാര്‍ഹമായ കുറ്റകൃത്യം: സുപ്രീം കോടതി

Thamasoma News Desk

ഇനി മുതല്‍ മുത്തലാഖ് ശിക്ഷാര്‍ഹമായ കുറ്റകൃത്യം. മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നത് 2019 ലാണ്. ഈ അവകാശത്തിന്റെ അടിസ്ഥാനത്തില്‍, മുത്തലാഖ് പോലുള്ള ആചാരങ്ങള്‍ നിയമ വിരുദ്ധമാക്കുകയും ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും ചെയ്തതായി സുപ്രീം കോടതി. അതിനാല്‍, ഈ കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുത്തലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ എഫ്ഐആര്‍ റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഐപിസി സെക്ഷന്‍ 498 എ, സെക്ഷന്‍ 3/4 മുസ്ലീം സ്ത്രീ (വിവാഹാവകാശ സംരക്ഷണം) ആക്ട്, 2019 എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട എഫ്ഐആര്‍ ആണ് സുപ്രീം കോടതി റദ്ദാക്കിയത്. ഭാര്യ അഫ്രോസിനെ മന്‍സൂര്‍ അലി എന്നയാള്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ അതിക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നതായും അഫ്രോസ് പരാതിപ്പെട്ടിരുന്നു. മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന മന്‍സൂര്‍ അലി, അഫ്രോസിനെ ഒഴിവാക്കാനായി അതിക്രൂരമായി ഉപദ്രവിക്കുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു.

എന്നാല്‍, 13 വര്‍ഷമായി താന്‍ ഭാര്യയ്‌ക്കൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിച്ചതെന്നും ചില തര്‍ക്കങ്ങള്‍ കാരണമാണ് തര്‍ക്കങ്ങള്‍ ഉണ്ടായതെന്നുമായിരുന്നു മന്‍സൂര്‍ അലിയുടെ അവകാശവാദം. ഇതിനെത്തുടര്‍ന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ, 2019ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമത്തിലെ സെക്ഷന്‍ 498 എ ഐപിസി, സെക്ഷന്‍ 3/4 എന്നീ കുറ്റകൃത്യങ്ങള്‍ ഉത്തരഘണ്ട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഐ പി സി 323 (സ്വമേധയാ ഉപദ്രവിച്ചതിനുള്ള ശിക്ഷ) പ്രകാരം ആരോപിക്കപ്പെട്ട കുറ്റം റദ്ദാക്കാത്തതില്‍ ഹൈക്കോടതിക്കു പിഴവു സംഭവിച്ചതായി മന്‍സൂറും വാദിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിന്റെ സാധുത ചോദ്യം ചെയ്ത് മന്‍സൂറും അഫ്രോസും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വസ്തുതകളുടെ സമഗ്രത കണക്കിലെടുത്ത് ഹൈക്കോടതിയുടെ ഉത്തരവ് അനാവശ്യമാണെന്ന് സ്റ്റേറ്റ് അഭിഭാഷകന്‍ വാദിച്ചു. മൂന്ന് കുറ്റങ്ങളിലും മന്‍സൂറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതായി അടിവരയിടുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അഫ്രോസിന്റെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന് ഹൈക്കോടതി വിശേഷിപ്പിച്ചത് തെറ്റാണെന്നും കോടതിയെ അറിയിച്ചു. ഇതോടെ അഫ്രോസ് നല്‍കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയും മന്‍സൂര്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തു.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.