Header Ads

സ്ത്രീ മൊയ്തീന്‍കുട്ടിക്കു വഴങ്ങിക്കൊടുത്തത് ഭീഷണിമൂലമോ....???



എടപ്പാളിലെ സിനിമാതിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച പ്രതിയും കുട്ടിയുടെ മാതാവും ഏറെനാളത്തെ അടുപ്പക്കാരാണെന്നു വാര്‍ത്തകള്‍ വരുമ്പോഴും അമ്മ ഇയാള്‍ക്ക് വഴങ്ങിക്കൊടുത്തത് ഭീഷണിമൂലമാണോ എന്ന സംശയങ്ങള്‍ക്ക് ബലമേറുകയാണ്. ഇയാളുടെ ഭീഷണിമൂലമാകാം സ്വന്തം മകളെക്കൂടി ഇയാള്‍ക്കു കാഴ്ചവയ്‌ക്കേണ്ട അവസ്ഥയിലേക്ക് ഈ സ്ത്രീ എത്തിച്ചേര്‍ന്നത്. മാധ്യമങ്ങളില്‍ ഇടം പിടിക്കുന്ന നിറംപിടിപ്പിച്ച കഥകള്‍ക്കപ്പുറമുള്ള യാഥാര്‍ത്ഥ്യമെന്ത്...?? സ്ത്രീ ശരീരം എത്ര കിട്ടിയാലും കൊതിതീരാത്ത ചില പുരുഷന്മാരുണ്ട്. അത്തരത്തില്‍ ഒരുവനാണ് മൊയ്തീന്‍കുട്ടിയെന്ന സ്വര്‍ണ്ണക്കുട്ടിയെന്ന് ഇയാളുടെ ശരീര ഭാഷ വ്യക്തമാക്കുന്നു. 

മറുനാടന്‍ മലയാളിയുടെ റിപ്പോര്‍ട്ടിലേക്കു നോക്കുക. 

പ്രവാസ ജീവിതത്തിനിടെ നാട്ടിലെത്തിയ വേളയിലാണ് സ്വന്തം വാടക ക്വാട്ടേഴ്‌സിലെ യുവതിയുമായി മൊയ്തീന്‍കുട്ടി അടുക്കുന്നത്. ഈ ബന്ധം വളര്‍ന്നാണ് ഏറ്റവും ഒടുവില്‍ ശാരദാ തീയറ്ററിലും എത്തിയത്. തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണിയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ പൊലീസ് സമ്മതിക്കുകയും ചെയ്തു.

മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇരുവരുടെയും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. യുവതിയുടെ അവിഹിത ബന്ധം കുടുംബത്തിലെ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്തു.

കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിക്ക് മിണ്ടാട്ടം മുട്ടി. തെളിവുകള്‍ നിരത്തിയപ്പോള്‍ ഇയാള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തു. ഇത് മൊയ്തീന്‍കുട്ടിയെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് അറിയുന്നത്. രണ്ട് പേരും കുറ്റം സമ്മതിച്ചതായാണ് ഡിവൈഎസ്പി ഷാജി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

പ്രതി നേരത്തേ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് ഡിവൈ.എസ്പി. പറഞ്ഞത്. മറ്റേതെങ്കിലും കുട്ടികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഈയൊരു കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുത്ത് അന്വേഷണം ചുരുക്കുന്ന സാഹചര്യമാണ് നിലവില്‍.

ഗള്‍ഫില്‍ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീന്‍ കുട്ടിക്ക് വിനയായത് സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോള്‍ മകളുടെ മേലും കൈവച്ചാണ് ഇയാള്‍ കേസില്‍ കുടുങ്ങിയത്. പണമെറിഞ്ഞ് കേസില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗങ്ങള്‍ മൊയ്തീന്‍ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്മാറി.

ഗള്‍ഫിലെ വലിയ വ്യവസായി ആണ് മൊയ്തീന്‍ കുട്ടി. ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജൂവലറി ഉടമയായ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് പൊലീസ് പറഞ്ഞു. അബുദാബിയില്‍ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജൂവലറിയാണുള്ളത്. ദുബായ് ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. അബുദാബിയില്‍ തുടങ്ങിയ വൈള്ളി ആഭരണ ശാല അതിവേഗം വളര്‍ന്നതോടെയാണ് നാട്ടിലെ ബിസിനസിലും മൊയ്തീന്‍കുട്ടി കൈവെച്ചത്.

കുടുംബ സമേതം ഏറെക്കാലുമായി അബുദാബിയില്‍ ജോലി നോക്കുകയായിരുന്നു അയാള്‍. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീന്‍കുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ട്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്ട്രോണിക് കടയും വാടകയ്ക്ക് നല്‍കുന്ന കടമുറികളുമായി നാട്ടില്‍ ബിസിനസും കൊഴുപ്പിച്ചു.

നാട്ടിലെ പുത്തന്‍പണക്കാരന്‍ എന്ന നിലയില്‍ രാഷ്ട്രീക്കാരുടെയും വേണ്ടപ്പെട്ടവമായിരുന്നു മൊയ്തീന്‍കുട്ടി. ആരെയും കൈ അയച്ച് സഹായിക്കുന്ന ശീലമുള്ളതു കൊണ്ട് നാട്ടില്‍ ഇയാള്‍ അറിയപ്പെടുന്നതു 'സ്വര്‍ണക്കുട്ടി' എന്ന പേരിലായിരുന്നു. മൊയ്തീന്‍കുട്ടിക്കു രാഷ്ട്രീയബന്ധം പലരും ആരോപിക്കുന്നുണ്ടെങ്കിലും ഇയാള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണെന്നു കരുതുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രദേശത്തെ ധനികന്‍ എന്ന നിലയില്‍ പലരും ഇയാളുടെ സഹായം തേടിയിട്ടുണ്ട്. ഗള്‍ഫിലായിരുന്ന ഇയാള്‍ നാട്ടില്‍ വന്നാലും ആരുമായും അധികം അടുപ്പം നിലനിര്‍ത്തിയിരുന്നില്ലത്രെ.

ഇതിനിടെ, ഇയാളുമായി ബന്ധപ്പെട്ട് ഇത്തരം പീഡനങ്ങള്‍ ഇനിയും ഉണ്ടായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുമെന്ന് ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍.മുരളീധരന്‍ പറഞ്ഞു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പെണ്‍കുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

ഈ സ്ത്രീയ്ക്ക് മൂന്നു പെണ്‍കുട്ടികളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെണ്‍കുട്ടികള്‍ യുപി, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഗള്‍ഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീന്‍കുട്ടിയുടെ കോട്ടേഴ്‌സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാള്‍ക്ക് ഇത്തരത്തില്‍ വേറെയും കോട്ടേഴ്‌സുകള്‍ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്.

ഈ സ്ത്രീയുടെ ഭര്‍ത്താവിന് ഇവര്‍ തമ്മിലുള്ള അവിഹിത ബന്ധം നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നിട്ടും, മൊയ്തീന്‍ കുട്ടിയുടെ അധീനതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തന്നെ സ്വന്തം ഭാര്യയെയും മക്കളെയും ഇയാള്‍ താമസിപ്പിച്ചത് എന്തിന്...? പരപുരുഷബന്ധമുള്ള ഭാര്യയെ ഉപേക്ഷിക്കാന്‍ കോടതി അനുവദിക്കുമെന്നിരിക്കെ, ഇവരുടെ ഭര്‍ത്താവ് ഇതിനൊന്നും മുതിരാതിരുന്നത് എന്തിനു വേണ്ടി...?? ഇത്തരത്തിലുള്ള ഒരു സ്ത്രീയില്‍ നിന്നും സ്വന്തം മക്കളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് ആ പിതാവ് ചിന്തിക്കാതിരുന്നത് എന്തുകൊണ്ട്...?? ഇത്രയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതിനാലാണ് ഇതൊരു ബ്ലാക്‌മെയില്‍ ആകാന്‍ സാധ്യതയുണ്ടെന്ന് നിരവധി പേര്‍ സംശയിക്കുന്നത്. ഒരു സ്ത്രീയെ സ്വഭാവ ദൂഷ്യമുള്ളവളാക്കി മാറ്റാന്‍ വളരെയെളുപ്പം സാധിക്കുമെന്നിരിക്കെ, മൊയ്തീന്‍ കുട്ടിക്കും ഈ സ്ത്രീക്കുമിടയിലുള്ള ബന്ധം അതിലെ നിഗൂഢതയും വെളിയില്‍ വന്നേ തീരൂ....
....................................................................

Tags: Child molestation in a cinema theatre in Kerala, Edapal, is the women is trapped by Moideenkutty?, is there any secret behind the relationship of this lady and Moideenkutty? Why her husband allowed her to continue the relationship? Malayalam news, thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.